കോൽക്കത്ത: രാജ്യത്തെയാകെ നടുക്കിയ കോൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജൂനിയർ ഡോക്ടറുടെ പീഡന-കൊലപാതക കേസിലെ പ്രാരംഭ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ വരുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മൂന്ന് മുതിർന്ന ഐപിഎസ് ഓഫീസർമാരെ പശ്ചിമ ബംഗാൾ സർക്കാർ സസ്പെൻഡ് ചെയ്തു.
കോൽക്കത്ത മുൻ പോലീസ് കമ്മീഷണർ വിനീത് ഗോയൽ, മുൻ ഡെപ്യൂട്ടി കമ്മീഷണർമാരായ അഭിഷേക് ഗുപ്ത, ഇന്ദിര മുഖർജി എന്നിവർക്കെതിരെയാണ് നടപടി.
വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയാണ് ഈ നിർണായക തീരുമാനം പ്രഖ്യാപിച്ചത്. അസംബ്ലി തെരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ, കേസിൽ നീതി ഉറപ്പാക്കുമെന്ന വാഗ്ദാനത്തിന്റെ ഭാഗമായിട്ടാണ് ഈ അടിയന്തര നടപടി.